Thursday, June 19, 2025

കോഴിക്കോടിന്റെ ഓണോത്സവം:സാഗരം സാക്ഷിയായി ത്രികായ കൊട്ടി കയറി

Must Read

കോഴിക്കോട്: ബീച്ചിനെ സാക്ഷിയാക്കി ആസ്വാദകരുടെ മനം നിറച്ച് ത്രികായ കൊട്ടി കയറി. ജില്ലയിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഇന്നലെ വൈകുന്നേരമാണ് ത്രികായ ഫ്യൂഷനുമായി വാദ്യ കുലപതി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും കീ ബോര്‍ഡ് മാന്ത്രികന്‍ പ്രകാശ് ഉള്ളിയേരിയും ചേര്‍ന്നൊരുക്കിയ ഫ്യുഷന്‍ വിസ്മയത്തിന് കടപ്പുറം വേദിയായത്. ജനപ്രിയ സംഗീതത്തിന്റെ ചേരുവ കൂടി ചേര്‍ത്തുള്ള സംഗീതം ആസ്വാദക ഹൃദയം കവര്‍ന്നു. ജനപ്രിയ രാഗമായ ഷണ്‍മുഖ പ്രിയ രാഗത്തിലായിരുന്നു ത്രികായ ഫ്യൂഷന്റെ തുടക്കം. പിന്നാലെ ലെവഗിയിലും തുടര്‍ന്ന് ചാരുകേശിയിലും, മധുവന്തി എന്നീ അപൂര്‍വ്വ രാഗങ്ങളിലും ആസ്വാദകരുടെ മനസില്‍ സംഗീതം പെയ്തിറങ്ങി.

ചെണ്ട, മദ്ദളം, തിമില, ഇലത്താളം എന്നിവയെ കീബോര്‍ഡ്, ഗിറ്റാര്‍ , വയലിന്‍, ഡ്രംസ് എന്നിവ സംയോജിപ്പിച്ചായിരുന്നു ത്രികായ ഫ്യൂഷന്‍. പഴമയുടെ പ്രൗഢി നിലനിര്‍ത്തി എല്ലാ വിഭാഗം ജനങ്ങള്‍ക്കും പുതിയ ട്രെന്‍ഡില്‍ സംഗീതത്തെ ആസ്വദിക്കാന്‍ കഴിയുന്നുവെന്നാണ് നിറഞ്ഞ സദസ്സിന്റെ കരഘോഷത്തില്‍ നിന്നും വ്യക്തമായത്.

അവസാന റൗണ്ടിലേക്ക് കടന്നപ്പോള്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ട നരേന്‍ സിനിമയിലെ ഗാനവും ഫ്യൂഷനായി അവതരിപ്പിച്ചു. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്ക് ഒപ്പം മക്കളായ
ശ്രീകാന്തും ശ്രീരാജും വേദിയില്‍ അണിനിരന്നു. ഫ്യൂഷന്‍ മ്യൂസിക് കംബോസിഷനും കീ ബോര്‍ഡും നിര്‍വഹിച്ചത് പ്രകാശ് ഉള്ള്യേരിയാണ്. കോട്ടയ്ക്കല്‍ രവിയാണ് മദ്ദളം. ഒറ്റപ്പാലം ഹരി തിമിലയും മട്ടന്നൂര്‍ അജിത് മാരാര്‍ ഇലത്താളവും റോജോ ആന്റണി വയലിനും ഋഷികേശ് ഡ്രമ്മും അനീഷ് ഗിറ്റാറും ചാരു ഹരിഹരന്‍ മൃദംഗവും കൊന്നക്കോലും ഒരുക്കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img