Monday, June 23, 2025

കോട്ടപ്പുറത്ത് ‘ബോട്ട് ദുരന്തം’
ദുരന്ത നിവാരണ മാതൃകയായി മോക്ഡ്രില്‍

Must Read

എന്‍.ഡി.ആര്‍.എഫ് -ദുരന്ത നിവാരണ വിഭാഗം സംയുക്തമായി കോട്ടപ്പുറത്ത് നടത്തിയ ബോട്ട് ദുരന്തം മോക്ഡ്രില്ലില്‍ നിന്ന്

കാസര്‍കോട്:നീലേശ്വരം കോട്ടപ്പുറത്ത് ബുധനാഴ്ച നടന്ന മോക്ഡ്രില്‍ ദുരന്തനിവാരണത്തിന് മാതൃകയായി.ഇന്ന് രാവിലെ 9.30നാണ് എട്ട് യാത്രക്കാരും അഞ്ച് ജീവനക്കാരും അടങ്ങുന്ന ഹൗസ് ബോട്ട് പുറപ്പെട്ടത്. കനത്ത മഴയിലും കാറ്റിലും നിയന്ത്രണം നഷ്ടപ്പെട്ട ബോട്ടിന്റെ എഞ്ചിനില്‍ വെള്ളം കയറുകയും പുഴയില്‍ ഒറ്റപ്പെടുകയും ചെയ്തു. ആടിയുലഞ്ഞ ഹൗസ് ബോട്ടില്‍ നിന്ന് ആറ് യാത്രക്കാര്‍ കായലിലേക്ക് വീണു. ഉടന്‍ അഗ്‌നിശമന രക്ഷാസേനയും ദേശീയ ദുരന്ത പ്രതികരണ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു.

യാത്രക്കാരുടെ നിലവിളിയും ആംബുലന്‍സ് സൈറണും കേട്ട് പ്രദേശവാസികളെല്ലാം സ്ഥലത്തേക്ക് ഓടിയെത്തി. മോക്ഡ്രില്‍ ആണെന്ന് നാട്ടുകാര്‍ അറിഞ്ഞത് അപ്പോഴായിരുന്നു.തേജസ്വിനി പുഴയില്‍ കോട്ടപ്പുറം- അച്ചാംതുരുത്തി പാലത്തിന് സമീപമാണ് ബോട്ട് അപകടത്തിന്റെ മോക്ഡ്രില്‍ സംഘടിപ്പിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട് എഞ്ചിന്‍ തകരാറിലായ ഹൗസ് ബോട്ട് അപകടത്തിലാണെന്ന് താലൂക്ക് എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്ററിലേക്ക് വിവരം അറിയിച്ചു. ഇന്‍സിഡന്റ് കമാന്‍ഡറായ തഹസില്‍ദാര്‍ സ്ഥലത്തെത്തി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ആവശ്യമായ നിര്‍ദേശം നല്‍കി.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് ദേശീയ ദുരന്ത പ്രതികരണ സേനയും (എന്‍.ഡി.ആര്‍.എഫ്) തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് സ്റ്റേഷനുകളിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്സും സ്ഥലത്തെത്തി കാണാതായവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. നാല് പേരെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്സും ബാക്കി നാല് പേരെ എന്‍.ഡി.ആര്‍.എഫും രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരെ കരക്കെത്തിച്ച് മെഡിക്കല്‍ സംഘം പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ആംബുലന്‍സില്‍ നീലേശ്വരം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റി. ഹൗസ് ബോട്ടിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരെ സുരക്ഷിതമായി കരക്കെത്തിച്ചു.

രണ്ട് മണിക്കൂറോളം നീണ്ട മോക് ഡ്രില്ലിലൂടെ ബോട്ട് ദുരന്തമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചും അവബോധം നല്‍കുകയായിരുന്നു ലക്ഷ്യം.നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങള്‍ കാര്യക്ഷമമാണോ എന്ന് തിരിച്ചറിയുന്നതിനും കൂടിയുള്ളതായി മോക്ഡ്രില്‍.

സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, അസിസ്റ്റന്റ് കളക്ടര്‍ ഡോ മിഥുന്‍ പ്രേംരാജ് , എ.ഡി.എം എ.കെ രമേന്ദ്രന്‍, ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, , ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍ മണിരാജ്, എന്‍.ഡി.ആര്‍.എഫ് അസിസ്റ്റന്റ് കമാന്‍ഡന്‍ഡ് പ്രവീണ്‍ എസ് പ്രസാദ് , എന്‍.ഡി.ആര്‍.എഫ് ഇന്‍സ്പെക്ടര്‍ പ്രശാന്ത്, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി, കൗണ്‍സിലര്‍മാരായ വി ഗൗരി, ഷംസുദ്ദീന്‍ അരിഞ്ചിറ , റഫീഖ് കോട്ടപ്പുറം, എം.കെ വിനയരാജ്, നീലേശ്വരം നഗരസഭാ സെക്രട്ടറി കെ മനോജ് കുമാര്‍, ദുരന്ത നിവാരണ വിഭാഗം ഹസാര്‍ഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കാഞ്ഞങ്ങാട് സ്റ്റേഷന്‍ ഓഫീസര്‍ പി.വി പവിത്രന്‍ , തൃക്കരിപ്പൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.എം ശ്രീനാഥ് , നീലേശ്വരം പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ.പി ശ്രീഹരി, ചന്തേര എസ്.ഐ എം.സതീശന്‍ , തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പ്രസാദ് എബ്രഹാം, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, സിവില്‍ ഡിഫന്‍സ് സേന ജില്ലാ വാര്‍ഡന്‍ മനോജ്, പോസ്റ്റ് വാര്‍ഡന്‍ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള ഇരുപത് സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍, നീലേശ്വരം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ഗോപിക ഗോപിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം, ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ പ്രതിനിധികളായ കെ ശിവദാസ്, എ.വി വിനോദ് കുമാര്‍ തുടങ്ങിയവര്‍ മോക്ഡ്രില്ലിന് നേതൃത്വം നല്‍കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img