Sunday, June 22, 2025

കൊവിഡ് വകഭേദം

Must Read

ജാഗ്രത വേണം

പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു
മാസ്‌ക് നിര്‍ബന്ധമാക്കിയേക്കും
സംസ്ഥാനത്തും നിരീക്ഷണം ശക്തമാക്കും

പ്രത്യേക ലേഖകന്‍

ന്യുഡല്‍ഹി: കൊവിഡ് 19 പുതിയ വകഭേദം ബി എഫ്- 7 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകന യോഗം വിളിച്ചു. ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും യോഗത്തില്‍ പങ്കെടുക്കും. വൈകിട്ടാണ് യോഗം. ചൈനയില്‍ വ്യാപിക്കുന്ന ഒമിക്രോന്‍ ഉപവകഭേദം ഇന്ത്യയില്‍ നാലു പേരില്‍ ഇന്നലെ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.
ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ അധ്യക്ഷയിലും യോഗം ചേര്‍ന്നിരുന്നു. ചൈന അടക്കമുള്ള രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂക് മാണ്ഡവ്യ യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. കോവിഡ് ഇതുവരെ പരിധിവിട്ടിട്ടില്ല. ജാഗ്രത പാലിക്കാനും പ്രതിരോധം ശക്തമാക്കാനും എല്ലാവരും തയ്യാറാകണം. ഏതു സാഹചര്യവും നേരിടാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും യോഗത്തില്‍ പങ്കെടുത്തു.

ആശങ്കപ്പെടാനുള്ള സാഹചര്യം നിലവിലില്ലെന്ന് നിതി ആയോഗ് അംഗവും ദേശീയ ദൗത്യസംഘം തലവനുമായ വി.കെ പോള്‍ വ്യക്തമാക്കി. മതിയായ ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. തിരക്കേറിയ സ്ഥലങ്ങളില്‍ ആളുകള്‍ മാസ്‌ക് ധരിക്കണം. രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നുംഅദ്ദേഹംപറഞ്ഞൂ.
അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കി സംസ്ഥാന ആരോഗ്യവകുപ്പ്. മാസ്‌ക് കൃത്യമായി ധരിക്കണമെന്നും മുന്‍കരുതല്‍ എടുക്കാത്തവര്‍ വാക്‌സീന്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. പുതിയ വകഭേദങ്ങള്‍ കണ്ടെത്താന്‍ ജനിതക ശ്രേണീകരണം നടത്തും. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാനും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവരെ കൃത്യമായി നിരീക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇത്തരത്തിലുള്ളവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ ചികിത്സ തേടണം. പരിശോധന കര്‍ശനമാക്കും. നിലവില്‍ പരിശോധനകുറവായതിനാലാണ് കുറഞ്ഞ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ് വിലയിരുത്തല്‍.
ഇനിയും ഒരു അടച്ചിടലിലേക്ക് പോകാന്‍ കഴിയില്ലെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. ഇത് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. എന്നാല്‍, കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകില്ല. ക്രിസ്മസും പുതുവത്സരവും അടുത്തു വരുന്ന സാഹചര്യത്തില്‍ ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതടക്കമുള്ള നടപടികളിലേക്ക് പോകാന്‍ നിലവില്‍ തീരുമാനമില്ല.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img