Saturday, June 28, 2025

കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ ബലപ്പെടുത്തല്‍ പ്രക്രിയ സങ്കീര്‍ണമാകുന്നു

Must Read

കോഴിക്കോട്: നിര്‍മാണത്തിലെ അപാകത കാരണം കോണ്‍ക്രീറ്റ് തൂണുകള്‍ ബലപ്പെടുത്തേണ്ട സാഹചര്യമുള്ള മാവൂര്‍റോഡ് കെ.എസ്.ആര്‍.ടി.സി സമുച്ചയത്തില്‍ ജോലികള്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. ഇക്കാര്യത്തില്‍ ഇനിയും പഠനം വേണമെന്നാണ് ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധര്‍ പറയുന്നത്.ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗം ഇതിനായി മൂന്നുമാസം സമയം അനുവദിച്ചു. 90 ശതമാനം തൂണുകളും ബലപ്പെടുത്തണമെന്നാണ് ഐ.ഐ.ടിയുടെ നിര്‍ദേശം. അങ്ങനെയാണെങ്കില്‍ സമുച്ചയത്തിന്റെ അടിത്തറ സംബന്ധിച്ചും സംശയം ഉണര്‍ന്നു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ കെട്ടിടം മുഴുവന്‍ പൊളിച്ചു കളയേണ്ട സാഹചര്യം ഉണ്ടായാലും അത്ഭുതപ്പെടാനില്ലെന്ന് യോഗത്തില്‍ സംസാരമുണ്ടായി. ഏതായാലും ഐ.ഐ.ടിയുടെ പുതിയ പഠനം പൂര്‍ത്തിയായാല്‍ മാത്രമെ എസ്റ്റിമേറ്റ് തയാറാക്കി പ്രവൃത്തിയുടെ ടെന്‍ഡറിലേക്ക് നീങ്ങുകയുള്ളു.
അതേസമയം, തൂണുകളില്‍ 25 ശതമാനം മാത്രം ബലപ്പെടുത്തിയാല്‍ മതിയെന്ന ഒരു നിര്‍ദേശവും ഉന്നതതല സമിതിയുടെ മുന്നിലുണ്ട്. നിര്‍മാണം നടത്തിയ എഞ്ചിനീയറിംഗ് വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവെങ്കിലും തൂണുകള്‍ നിര്‍മിച്ചപ്പോള്‍ ആവശ്യമായ കമ്പി ഉപയോഗിച്ചില്ലെന്ന് വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആറുമാസത്തിലേറെയായി ബലക്ഷയം സംബന്ധിച്ച പരിശോധനകളും തീര്‍പ്പുകളും കണ്ടെത്തലുകളും തുടങ്ങിയിട്ട്. ഇപ്പോഴും അന്തിമ നിലപാടില്‍ എത്തിയിട്ടില്ല.

അതേസമയം, നിര്‍മാണജോലി ഏറ്റെടുത്ത കമ്പനിയും മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍മാരും രൂപകല്‍പന ചെയ്ത ആര്‍ക്കിടെക്ടും കെട്ടിടത്തിന് ബലക്ഷയം വന്നതില്‍ ഉത്തരവാദികളാണെന്ന ആരോപണം ശക്തമാണ്. 74.63 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിന് ഇത്തരത്തില്‍ ബലക്ഷയം ഉണ്ടായത് ഗുരുതരമായ വീഴ്ചയായാണ് കാണുന്നത്. എന്നാല്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ നടപടിയെടുക്കാന്‍ സര്‍ക്കാറും ഗതാഗതവകുപ്പും തയാറായിട്ടില്ല. പത്ത് നിലയില്‍ കൂടുതലുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിന് എട്ട് എം.എം കമ്പിയാണ് ഉപയോഗിച്ചിരുന്നത്. ഇത് മതിയാവില്ല എന്ന സൈറ്റ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് അവഗണിക്കുകയായിരുന്നു.
ദൈനംദിന ചെലവിന് പോലും പ്രയാസപ്പെടുന്ന കെ.എസ്.ആര്‍.ടി.സിക്ക് ടെര്‍മിനല്‍ അറ്റകുറ്റപണി വലിയ ബാധ്യതയാവും എന്നതിനാലാണ് കെ.ടി.ഡി.എഫ്.സിയെ ഏല്‍പിക്കുന്നത്. എന്നാല്‍, നേരത്തെ നിര്‍മാണചെലവായ 74.63 കോടിരൂപയും അതിന്റെ പലിശയും മറ്റും കെ.എസ്.ആര്‍.ടി.സി കെ.ടി.ഡി.എഫ്സിക്ക് തിരിച്ചു നല്‍കേണ്ടതുണ്ട്. അറ്റകുറ്റ പണി തുടങ്ങാന്‍ ഇനിയും വകൈും. ബസ് സര്‍വീസ് മൊഫ്യൂസല്‍ സ്റ്റാന്റിലേക്ക് മാറ്റേണ്ടിവരും. ടെര്‍മിനലിലെ വ്യാപാരസമുച്ചയം വാടക്ക് എടുത്ത കമ്പനിക്ക് ഒന്നര വര്‍ഷത്തേക്ക് വാടക ഇളവ് നല്‍കിയിരിക്കുകയാണ്. ഇത് കാരണം കെ.എസ്.ആര്‍.ടി.സിക്ക് വന്‍ നഷ്ടമാണ് ഉണ്ടാവുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img