തിരുവനന്തപുരം :കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതയാണ് കെ.എസ് .ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി നല്‍കാന്‍ കഴിയാത്തതെന്ന മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് വിശദമറുപടിയുമായി കെ.എസ്.ആര്‍.ടിസി ചെയര്‍മാന്‍ ബിജു പ്രഭാകര്‍.2016-17ല്‍ 325 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കി.കോവിഡ് സാഹചര്യത്തില്‍ 2021-22 ല്‍ 2076 കോടി രൂപയും സര്‍ക്കാര്‍ കെ.എസ് .ആര്‍.ടി.സിക്ക് സഹായം നല്‍കിയിട്ടും ശമ്പളം പോലും കൃത്യമായി നല്‍കാന്‍ കഴിയാത്തത് കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതയുടെ ഭാഗമാണ്.ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജീവനക്കാരും മാനേജ്‌മെന്റ് തല ഉദ്യോഗസ്ഥരും കര്‍ശന നിലപാട് സ്വീകരിക്കണം.കെ.എസ്.ആര്‍.ടി.സിയുടെ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയകരമായി നടപ്പാക്കാന്‍ എല്ലാ ജീവനക്കാരും ആത്മാര്‍ഥമായി ശ്രമിക്കണം എന്നാണ് ചിന്ത വാരികയിലെ ലേഖനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്.
ശമ്പളവിതരണം,സിംഗിള്‍ ഡ്യൂട്ടി,വരുമാനം,സര്‍ക്കാര്‍ സഹായം,സ്വിഫ്റ്റ് സര്‍വീസ്, ജോലി നഷ്ടമാകല്‍ തുടങ്ങി കെ.എസ്.ആര്‍.ടി.സിക്കെതിരേ പ്രചരിക്കുന്ന എല്ലാ ആരോപണങ്ങള്‍ക്കും വിശദമായ മറുപടിയാണ് കോര്‍പ്പറേഷന്റെ ഔദ്യോഗിക പേജില്‍ ബിജു പ്രഭാകര്‍ എഴുതിയ ലേഖനത്തില്‍ നല്‍കുന്നത്.ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക ഓണത്തിന് മുമ്പ് തീര്‍ത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനു പിന്നാലെ സെപ്റ്റംബര്‍ ആറിന് ഉച്ചയോടെ ശമ്പളവിതരണത്തിനാവശ്യമായ ഉത്തരവുകള്‍ ഗതാഗത വകുപ്പ് സെക്രട്ടറി എന്ന നിലയില്‍
താന്‍ പുറപ്പെടുവിച്ചുവെന്ന് ബിജു പ്രഭാകര്‍ വ്യക്തമാക്കുന്നു.ധനകാര്യ വകുപ്പിന്റെ ക്ലിയറന്‍സും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്ലിയറന്‍സും വാങ്ങി ജില്ലാ ട്രഷറിയിലും അവിടെ നിന്ന് സബ് ട്രഷറിയിലും വന്ന് അവിടെ നിന്ന കെ.എസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ വന്ന് ശമ്പളവിതരണം ആറിന് രാത്രിയോടെ പൂര്‍ത്തിയാക്കിയതായി ബിജു പ്രഭാകര്‍ പറയുന്നു.ഇത്രയും നടപടി ക്രമങ്ങള്‍ മണിക്കൂറുകള്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഒരുപാട് പേര്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.