Wednesday, June 18, 2025

കെ.എസ്.ആര്‍.ടി.സിയിലും ട്രെയിനിലും യാത്രാക്ലേശം ദുസ്സഹം

Must Read

കോഴിക്കോട്: ഓണാവധിക്ക് ശേഷം ജോലിസ്ഥലത്തേക്ക് പോകുന്നവര്‍ ഉള്‍പ്പെടെ യാത്രക്കാരുടെ എണ്ണം കൂടിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസ്സുകളിലും ട്രെയിനിലും കയറിപറ്റാന്‍ ആളുകള്‍ ഏറെ വിഷമിച്ചു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ ഇന്നലെ രാവിലെ മുതല്‍ തിരക്കായിരുന്നു. വയനാട്, കണ്ണൂര്‍ ഭാഗങ്ങളിലേക്ക് ബസുകള്‍ കുറവായതാണ് പ്രശ്നം സങ്കീര്‍ണമാക്കിയത്. വൈകുന്നേരമായതോടെ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു. എന്നാല്‍ അതിനനുസരിച്ച് ബസ് സൗകര്യം ഉണ്ടായില്ല. രണ്ടും മൂന്നും മണിക്കൂര്‍ കാത്തുനിന്നതിനുശേഷമാണ് ഒരു ബസ് വന്നത്. ഇതില്‍ കയറിപ്പറ്റാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് സാധിച്ചതുമില്ല. ഓണം സീസണില്‍ കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്തി കലക്്ഷന്‍ വര്‍ധിപ്പിക്കുന്നത് കെ.എസ്.ആര്‍.ടി.സിയില്‍ പതിവാണെങ്കിലും ബസുകള്‍ പലതും കട്ടപ്പുറത്തായതും ജീവനക്കാരുടെ ക്ഷാമവും വിലങ്ങുതടിയായി. വയനാട്ടിലേക്കുള്ള യാത്രക്കാരാണ് ഏറെ ക്ലേശം സഹിച്ചത്.
ട്രെയിനിലും ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് പോലും കയറാന്‍ സാധിച്ചില്ല. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ഇന്നലെ വൈകുന്നേരം കോഴിക്കോട് സ്റ്റേഷനില്‍ നിന്ന് പുറപ്പെടുമ്പോള്‍ നിരവധി യാത്രക്കാര്‍ ട്രെയിനില്‍ കാലുകുത്താന്‍ കഴിയാതെ പുറത്തായി. തൂങ്ങിപിടിച്ചു യാത്ര ചെയ്യാന്‍ ഒരുങ്ങിയവരെ പൊലീസ് പിടിച്ചുമാറ്റി. ഒന്നാം പ്ലാറ്റ്ഫോമില്‍ നാല് ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ നാലാം പ്ലാറ്റ്ഫോമില്‍ ഒന്നുമാത്രമാണ് പ്രവര്‍ത്തിച്ചത്. ഇതോടെ ടിക്കറ്റെടുക്കുന്നവരുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. ഓണാവധി കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ത്ഥികളാണ് ഏറെ ബുദ്ധിമുട്ടിയത്. ട്രെയിനില്‍ ഇടം ലഭിച്ചവര്‍ക്കാകട്ടെ ഞെങ്ങിഞെരുങ്ങി യാത്ര തുടരേണ്ടിവന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img