Friday, June 20, 2025

കുട്ടികള്‍ കൂട്ടത്തോടെയെത്തി, പക്ഷേ മലയാള പുസ്തകങ്ങള്‍ കുറവ്

Must Read

ഷാര്‍ജ: ഇത്തവണ മലയാള പുസ്തകങ്ങളുടെ കുറവ് സ്റ്റാളുകളില്‍ അനുഭവപ്പെട്ടു. യുഎഇയിലെ കുട്ടികള്‍ക്ക് മലയാള പുസ്തകങ്ങളോടുളള ഇഷ്ടം കുറയുന്നത് വില്‍പനയില്‍ പ്രതിഫലിക്കുന്നതുകൊണ്ടാണ് മലയാള പുസ്തകങ്ങള്‍ സ്റ്റാളുകളിലേക്ക് എത്തിക്കാന്‍ പ്രസാധകരും മടിക്കുന്നത്. എന്നാല്‍ കോവിഡ് സാഹചര്യം മാറിയതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് കൂടുതല്‍ സ്വതന്ത്രമായി വായനോത്സവത്തിലേക്ക് എത്താന്‍ സാധിച്ചുവെന്ന് ഡിസി ബുക്‌സ് പ്രതിനിധിയായ സഞ്ജയ് പറയുന്നു.

വായനോത്സവത്തിലെ ഗള്‍ഫില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള ഏക മലയാള പുസ്തകമായി ‘ഖുഷി’. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകനായ സാദിഖ് കാവില്‍ രചിച്ച് 2017ല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച കുട്ടികളുടെ നോവലിന്റെ മൂന്നാമത്തെ പതിപ്പാണ് വില്‍പനയിലുള്ളത്.

ഗള്‍ഫിലെ പരിസ്ഥിതി പ്രശ്‌നം പ്രമേയമാക്കിയ ഖുഷി ഒരു നഗരത്തിലെ പാര്‍ക്കിലും ഒമാനിലെ ഫ്‌ലാറ്റിലും നടക്കുന്ന സംഭവവികാസങ്ങളിലൂടെ കഥ പറയുന്നു. ഖുഷി എന്ന പൂച്ചക്കുട്ടിയും ജയ് എന്ന അഞ്ചു വയസുകാരനുമാണ് പ്രധാന കഥാപാത്രങ്ങള്‍. കുട്ടികളില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയാണ് നോവലിന്റെ ലക്ഷ്യമെന്ന് നോവലിസ്റ്റ് പറയുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img