Monday, June 23, 2025

കിളി പറന്ന് പോയവര്‍ മാത്രമേ ഭരണഘടനയെക്കുറിച്ച് ഇങ്ങനെ പറയുകയുള്ളൂ: വി.ഡി. സതീശന്‍

Must Read

തിരുവനന്തപുരം: ഭരണഘടനക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കൊണ്ടുള്ള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.കിളി പറന്ന് പോയവര്‍ മാത്രമേ ഭരണഘടനയെക്കുറിച്ച് ഇങ്ങനെ പറയുകയുള്ളൂവെന്നും സര്‍ക്കാരിനെതിരായ വിഷയങ്ങള്‍ ചര്‍ച്ചയില്‍ നിന്നും മാറ്റാന്‍ വേണ്ടിയാണ് ഈ പ്രസ്താവന നടത്തിയതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

സജി ചെറിയാന്‍ ഭരണഘടന വായിച്ച് നോക്കിയിട്ടുണ്ടോ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഒരു നിമിഷം പോലും മന്ത്രി അധികാരത്തില്‍ തുടരാന്‍ പാടില്ലെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. മന്ത്രിയെ പുറത്താക്കിയില്ലെങ്കില്‍ പ്രതിപക്ഷം നിയമപരമായ വഴികള്‍ തേടും.

”എവിടെ നിന്ന് കിട്ടി അദ്ദേഹത്തിന് ഈ വിവരങ്ങളെല്ലാം. അദ്ദേഹം ഭരണഘടന വായിച്ച് നോക്കിയിട്ടുണ്ടോ. ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വമെന്താണെന്ന് അദ്ദേഹത്തിനറിയാമോ. എത്ര പവിത്രതയാണ് അതിന് കല്‍പിക്കുന്നതെന്നറിയാമോ.

ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ പാടില്ല, അദ്ദേഹം രാജി വെക്കണം. രാജി വെച്ചില്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. പുറത്താക്കിയില്ലെങ്കില്‍ ഞങ്ങള്‍ നിയമപരമായ വഴികള്‍ തേടും. അദ്ദേഹത്തിനെതിരെ കേസെടുത്തില്ലെങ്കില്‍ നിയമത്തിന്റെ വഴി നോക്കും.

കോടതികളെയും ഭരണഘടനാ സംവിധാനങ്ങളെയും മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയല്ലേ. ഭരണഘടനാ ശില്‍പികളെ അപമാനിച്ചിരിക്കുകയല്ലേ. എത്ര മോശമായാണ് പ്രതികരിച്ചത്.

ജനാധിപത്യവും മതേതരത്വവുമൊക്കെ അദ്ദേഹത്തിന് പുച്ഛമാണ്. എവിടെ നിന്നാണ് അദ്ദേഹത്തിന് ഈ വിവരങ്ങളെല്ലാം കിട്ടിയതെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു.

എന്തുപറ്റി ഈ സര്‍ക്കാരിന്. ഞാന്‍ കഴിഞ്ഞദിവസം പറഞ്ഞത് പോലെ തൊട്ടതെല്ലാം പാളിപ്പോവുകയാണ്, പറയുന്നതെല്ലാം പാളിപ്പോവുകയാണ്. കുറേ ദിവസമായി സര്‍ക്കാരും സര്‍ക്കാരുമായി ബന്ധപ്പെട്ട ആളുകള്‍ക്കും വിഭ്രാന്തിയും വെപ്രാളവും ഭീതിയുമാണ്.

ബാലന്‍സ് പോയിരിക്കുകയാണ്. കിളി പറന്നുപോയ് എന്ന് ഞാന്‍ കഴിഞ്ഞ് ദിവസം പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു. കിളി പറന്ന് പോയവരല്ലേ ഭരണഘടനയെക്കുറിച്ച് ഇങ്ങനെ പറയുകയുള്ളൂ.
ഉറപ്പായും സഭയില്‍ ഈ വിഷയം ഉന്നയിക്കും. സഭ സമ്മേളിച്ച് കൊണ്ടിരിക്കുന്ന സമയമല്ലേ. നാളെയും അവസരമുണ്ടല്ലോ. അതിന് മുമ്പ് അദ്ദേഹം രാജിവെക്കുമോ എന്ന് നോക്കട്ടെ,” പ്രതിപക്ഷ നേതാവ് പറഞ്ഞു.

മന്ത്രി സജി ചെറിയാന്റേത് മനപൂര്‍വമുള്ള പ്രതികരണമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും പ്രതിപക്ഷ നേതാവ് മറുപടി പറയുന്നുണ്ട്. ”അല്ലാതെ പിന്നെ എന്താണ്. എന്തിനാണ് ഭരണഘടനയുടെയും അതിന്റെ ശില്‍പികളുടെയും മെക്കിട്ട് കയറുന്നത്.

ഇതൊക്കെ വിഷയങ്ങള്‍ മാറ്റാന്‍ വേണ്ടിയാണ്. ഇനിയിപ്പൊ ഇത് ചര്‍ച്ചയാവുമല്ലൊ. ആദ്യം എ.കെ.ജി സെന്ററിലേക്ക് ബോംബേറ്, രണ്ടാമത് പി.സി. ജോര്‍ജിന്റെ അറസ്റ്റ്, വൈകുന്നേരം പി.സി. ജോര്‍ജ് ജാമ്യം കിട്ടി പുറത്തിറങ്ങി, വെടിക്കെട്ടെല്ലാം തീര്‍ന്ന് കഴിഞ്ഞപ്പോള്‍ മൂന്നാമത് ദേ ഇത്.

ഇനിയിപ്പൊ 24 മണിക്കൂറോ 48 മണിക്കൂറോ ഇത് തന്നെയല്ലേ ചര്‍ച്ച ചെയ്യൂ. അപ്പൊ വിഷയം മാറ്റാന്‍ വേണ്ടിയാണിത്. നിങ്ങള്‍ക്കെല്ലാം അറിയാവുന്ന ആ വിഷയം മാറ്റാന്‍ വേണ്ടി മനപൂര്‍വം നടത്തിയ പരാമര്‍ശമാണിത്. പക്ഷെ അതിന് ഭരണഘടനയെ തെരഞ്ഞെടുത്തതും അതിന്റെ ശില്‍പികളെ അവഹേളിച്ചതും ക്രൂരമായിപ്പോയെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img