കാസർകോട്: മുപ്പതു വയസ്സ് പൂർത്തിയാവുന്ന കാസർകോട് ജില്ലയിൽ കുടിവെള്ള പദ്ധതികൾ നടപ്പിലാക്കാൻ പ്രോജക്ട് ഡിവിഷൻ ഇല്ലെന്ന് പൊതുമേഖല സ്ഥാപനങ്ങൾ സംബന്ധിച്ച നിയമസഭാ സമിതി കണ്ടെത്തി.പദ്ധതി നടത്തിപ്പിന് ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിൽ ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് സമിതി ചെയർമാൻ ഇ ചന്ദ്രശേഖരൻ എംഎൽഎ പറഞ്ഞു
കേരള ജല അതോറിറ്റിയുടെ വിവിധ പദ്ധതികളെ സംബന്ധിച്ച് സ്വതന്ത്ര പഠനം നടത്തുന്നതിന്റെ ഭാഗമായാണ് സമിതി കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേർന്നത്.
ജല അതോറിറ്റിയുമായി ബന്ധപ്പെട്ട പദ്ധതികളെ സംബന്ധിച്ചും പദ്ധതികൾ എത്രമാത്രം പൂർത്തീകരിച്ചു, നിലവിൽ പദ്ധതികൾ ഏത് ഘട്ടത്തിൽ, നിശ്ചയിക്കപ്പെട്ട പദ്ധതികൾ എത്രമാത്രം പൂർത്തീകരിച്ചു തുടങ്ങിയവ യോഗം വിലയിരുത്തി.
. ആവശ്യമായ ജീവനക്കാരെ ജില്ലയിൽ നിന്ന് ലഭിക്കുന്നില്ല.ഇതര ജില്ലകളിൽ നിന്ന് വരുന്നവർ സ്ഥലം മാറ്റം വാങ്ങി പോവുന്ന പൊതുവേയുള്ള പ്രശ്നം ജല അതോറിറ്റിയും അനുഭവിക്കുകയാണ്.ജീവനക്കാരുടെ കുറവ് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാൻ സമിതി തീരുമാനിച്ചു.
സമിതി ചെയർമാൻ കൂടാതെ എംഎൽഎമാരായ
സി.എച്ച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന് , ടി.വി ഇബ്രാഹിം, കെ.പി മോഹനൻ,
ഡി.കെ മുരളി, പി നന്ദകുമാർ, കടകംപള്ളി സുരേന്ദ്രൻ , പി ഉബൈദുല്ല, ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് , വാട്ടർ അതോറിറ്റി, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വാട്ടർ അതോറിറ്റി ഉത്തര മേഖലാ സി.ഇ. ഇ ലീന കുമാരി സ്വാഗതം പറഞ്ഞു.