കാസർക്കോട്: കാപ്പ ചുമത്തി നാടുകടത്തിയ യുവാവിനെ എം.ഡി. എം.എ മയക്ക്മരുന്നുമായി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ മോഷ്ടാവ് ഏഴാംമൈല്‍ കായലടുക്കാത്ത കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി ബി. റംഷീദ് എന്ന കിച്ചു(30)വാണ് സുഹൃത്ത് അമ്പലത്തറ മൂന്നാം മൈലിലെ ടി.എം. സുബൈറിന് (42) ഒപ്പം അറസ്റ്റിലായത്. കെ.എല്‍ 01 എ.കെ 160 കാറിൽ കടത്തിയ 1.880 ഗ്രാം എം.ഡി.എം.എയുമായി പടന്നക്കാട് നിന്നാണ് അറസ്റ്റിലായത്.
റംഷീദിനെതിരെ കാപ്പ ആക്ട് ലംഘിച്ചതിന് അമ്പലത്തറ പൊലീസ് കേസെടുത്തു. മാസം മുമ്പ് ഡി.ഐ.ജിയാണ് കാപ്പ ചുമത്തി നാടുകടത്താന്‍ ഉത്തരവിട്ടത്. നോട്ടീസും നല്‍കിയിരുന്നു. നോട്ടീസ് കൈപ്പറ്റിയ റംഷീദ് കര്‍ണാടകയിലേക്ക് പോകാമെന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത്.
എന്നാല്‍ പലതവണയായി ജില്ലയിലേക്ക് വന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നതിനിടെയാണ് പിടിവീണത്.