Wednesday, June 18, 2025

കവര്‍ച്ചക്കെത്തിയ യുവാവിനെ വീട്ടുകാര്‍ കീഴ്‌പ്പെടുത്തി

Must Read

കാസര്‍കോട്: കൊളവയല്‍ ഇട്ടമ്മലിലെ ജമാല്‍ മൊയ്തീന്റെ വീട്ടില്‍ കവര്‍ച്ചക്കെത്തിയ യുവാവിനെ വീട്ടുകാര്‍ കീഴ്‌പ്പെടുത്തി.പുലര്‍ച്ചെ മൂന്നരയോടെയാണ് പാലക്കാട് ചെര്‍പ്പുളശ്ശേരി ചങ്കിക്കല്‍പ്പൊടി നൗഷാദ്(40) കവര്‍ച്ചക്കെത്തിയത്.

മുടിപാടെ വെട്ടിയ, ശരീരത്തില്‍ കറുപ്പ് തേച്ച പൊക്കം കൂടിയ ഭീകര രൂപത്തിലായിരുന്നു മോഷ്ടാവ്. ജമാല്‍ മൊയ്തീന്റെ വീടിന്റെ വാതില്‍പൂട്ട് തകര്‍ത്ത് അകത്തുകയറിയ കള്ളന്‍ മൊയ്തീന്റെ ഭാര്യയുടേയും മകളുടേയും സ്വര്‍ണ്ണപാദസരം അഴിക്കുന്നതിനിടയില്‍ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു. അയാളുടെ കൈയില്‍ മാരകായുധങ്ങളുണ്ടായിരുന്നു. ആയുധം വീശി പേടിപ്പിച്ചെങ്കിലും വീട്ടുകാര്‍ ജീവന്‍ പണയം വെച്ച് അയാളെ കീഴ്പ്പെടുത്തി. ജമാല്‍ മൊയ്തീന്റെ 21 വയസുള്ള ഇരട്ടകളായ മക്കളാണ് നൗഷാദിനെ പിന്തുണര്‍ന്ന് പിടികൂടിയത്. വിവരമറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടുകയും ചെയ്തു.

കവര്‍ച്ചക്കിടെ പിടിയിലായപ്പോള്‍

മല്‍പ്പിടുത്തത്തിനിടെ രക്ഷപ്പെടുന്നതിനിടയില്‍ വീണ് അബോധാവസ്ഥയിലായ നൗഷാദ് ഇപ്പോള്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികിത്സയിലാണ്.

നൗഷാദിന്റെ മോഷണ രീതികളും പേടിപ്പെടുത്തുന്നതാണ്. മുടി പാടെ മുറിച്ച് പകല്‍ നേരത്ത് വിഗ്ഗ് വെച്ച് നടക്കും. രാത്രി വിഗ്ഗ് മാറ്റി കവര്‍ച്ചക്കിറങ്ങും. അതിനാല്‍ പകല്‍ നേരം ഇയാളെ അധികമാരും തിരിച്ചറിയാറില്ല. ഏതെങ്കിലും ട്രെയിനില്‍ കയറി തോന്നുന്ന സ്ഥലത്ത് ഇറങ്ങുകയാണ് പതിവ്. രാത്രി പാളത്തിലൂടെ നടക്കും.

കണ്ണില്‍പെട്ട വീട്ടില്‍ കയറുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഏതുതരത്തിലുള്ള വീടായാലും കയറി കവര്‍ച്ച നടത്തും.പാലക്കാട് ജില്ലയില്‍ മാത്രം നിരവധി കവര്‍ച്ചാകേസുകളാണ് നൗഷാദിന്റെ പേരിലുള്ളത്. ഇയാള്‍ക്ക് ഒന്നരകോടി രൂപ വീതം വിലയുള്ള രണ്ട് ആഢംബര വീടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img