Friday, June 20, 2025

കണ്ണൂര്‍ സര്‍വകലാശാല പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ

Must Read

ഹര്‍ജിയില്‍ കഴമ്പുണ്ടെന്ന് കോടതി
യു.ജി.സിയെ കക്ഷി ചേര്‍ക്കാനും ഉത്തരവ്

പ്രത്യേക ലേഖകന്‍

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസറായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ ഡോ.പ്രിയ വര്‍ഗീസിനെ നിയമിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹരജിയില്‍ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ യുജിസിയെ കക്ഷി ചേര്‍ക്കാനും ഉത്തരവിട്ടു. പ്രിയ വര്‍ഗീസ് ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം കോടതി തടയുകയും ചെയ്തു. പ്രിയ വര്‍ഗീസിനെ നിയമന പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിയമന പട്ടികയില്‍ രണ്ടാമതുള്ള ഡോ. ജോസഫ് സ്‌കറിയ ഹരജിയിലാണ് നടപടി. പ്രിയ വര്‍ഗീസിന് അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചപ്പോഴാണ് ജോസഫ് സ്‌കറിയ പട്ടികയില്‍ രണ്ടാമതായത്.

പ്രിയ വര്‍ഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്. അനധികൃതമായി നിയമനം നേടുകയാണെന്നും അസോസിയേറ്റ് പ്രഫസര്‍ നിയമനപട്ടികയില്‍ നിന്നും പ്രിയ വര്‍ഗീസിനെ ഒഴിവാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്റര്‍വ്യുവിന് പങ്കെടുത്തവരില്‍ ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ക്കുള്ള ഏറ്റവും കുറവ് സ്‌കോര്‍ പോയിന്റും അദ്ധ്യാപന പരിചയവും പ്രിയവര്‍ഗീസിനായിരുന്നു. ഉയര്‍ന്ന റിസര്‍ച്ച് സ്‌കോര്‍ പോയിന്റുള്ളവരെ ഇന്റര്‍വ്യൂവിന് കുറവ് മാര്‍ക്കിട്ട് പിന്തള്ളുകയായിരുന്നു. യുജിസി ചട്ടപ്രകാരമുള്ള എട്ട് വര്‍ഷത്തെ അദ്ധ്യാപന പരിചയത്തിന് സര്‍വ്വകലാശാലയില്‍ സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടരായിരുന്ന രണ്ട് വര്‍ഷത്തെ അനധ്യാപക കാലയളവ് കൂടി അദ്ധ്യാപന പരിചയമായി കണക്കിലെടുത്തതായി വിവരാവകാശ രേഖയില്‍ പറയുന്നു. ഇത് ചട്ട വിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.

156 സ്‌കോര്‍ പോയിന്റ് മാത്രമുള്ള പ്രിയ വര്‍ഗീസിനു ഒന്നാം റാങ്ക് നല്‍കിയപ്പോള്‍ ഏറ്റവും കൂടുതല്‍ റിസേര്‍ച്ച് സ്‌കോര്‍ 651 പോയിന്റുള്ള ചങ്ങനാശ്ശേരി എസ്ബി കോളേജ് അദ്ധ്യാപകനായ ജോസഫ് സ്‌കറിയ രണ്ടാം റാങ്കും, 645 സ്‌കോര്‍ പോയിന്റുള്ള മലയാളം സര്‍വ്വകലാശാല അദ്ധ്യാപകനായ സി. ഗണേശിന് മൂന്നാം റാങ്കുമാണ് നല്‍കിയത്.

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയ്ക്ക് ആറ് അപേക്ഷകരാണുണ്ടായിരുന്നത്. ആറു പേരെയും ഇന്റര്‍വ്യൂവിന് ക്ഷണിച്ചിരുന്നു. പ്രിയ വര്‍ഗീസിന് ഇന്റര്‍വ്യൂവിന് 32 മാര്‍ക്ക് നല്‍കി ഒന്നാം റാങ്കിലെത്തിച്ചപ്പോള്‍ 15 വര്‍ഷത്തെ അദ്ധ്യാപന പരിചയമുള്ള ജോസഫ് സ്‌കറിയക്ക് 30 മാര്‍ക്കും സി.ഗണേശിന് 28 മാര്‍ക്കുമാണ് നല്‍കിയത്. സെലക്ഷന്‍ കമ്മിറ്റി തയ്യാറാക്കിയ മൂന്നു പേരുടെ റാങ്ക് പട്ടികയാണ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗീകരിച്ചത്. പ്രിയ വര്‍ഗീസിന്റെ നിയമന നടപടി സര്‍വകലാശാലാ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ മരവിപ്പിച്ചിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img