Saturday, June 28, 2025

കടലുണ്ടി വാവുത്സവം 25ന്

Must Read

കോഴിക്കോട്: മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കടലുണ്ടി വാവുത്സവം 25ന് നടക്കും. തുലാമാസത്തിലെ അമാവാസി നാളിലാണ് ഉത്സവം ആഘോഷിക്കുക പതിവ്. ഉത്സവത്തിന്റെ ആദ്യപടിയായി നടക്കുന്ന കൊടിയേറ്റം 19ന് കടലുണ്ടി പേടിയാട്ട് ഭഗവതി ക്ഷേത്രത്തില്‍ നടക്കും. പേടിയാട്ട് ഭഗവതിയുടെയും മകന്‍ ജാതവന്റെയും തിടമ്പുകള്‍ ചാലിയം മുതല്‍ കടലുണ്ടി പേടിയാട്ട് ക്ഷേത്രം വരെ വാദ്യഘോഷങ്ങളോടെ എഴുന്നെള്ളിക്കുന്നതാണ് വാവുത്സവത്തിലെ ഭക്തിനിര്‍ഭരമായ ചടങ്ങ്.

മത്സ്യമാംസാദികള്‍ കഴിച്ചതിനാല്‍ അശുദ്ധനായി തീര്‍ന്ന ജാതവനെ പേടിയാട്ട് അമ്മ തട്ടകത്തില്‍ നിന്ന് പുറത്താക്കി. വര്‍ഷത്തില്‍ ഒരിക്കല്‍ മകന്‍ അമ്മയെ കാണാന്‍ വരുന്ന ദിനമാണ് വാവുത്സവം. അമ്മയും മകനും ഒരുമിച്ച് ഭക്തജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന മുഹൂര്‍ത്തം കൂടിയാണിത്. ഇത്തവണ അമാവാസി ദിനത്തില്‍ സൂര്യഗ്രഹണം വരുന്നതിനാല്‍ എഴുന്നെള്ളിപ്പ് രാവിലെ 11.30നാണ് ആരംഭിക്കുക.

കുന്നത്ത്, കറുത്തേങ്ങാട്ട് തുടങ്ങിയ ദേവസ്ഥാനങ്ങളില്‍ ദര്‍ശനം നടത്തിയശേഷം വൈകുന്നേരത്തോടെ പേടിയാട്ട് ക്ഷേത്രത്തില്‍ ദേവിയെ കുടിയിരുത്തുന്നതോടെ ഉത്സവം സമാപിക്കും. രണ്ടുദിവസം മുമ്പുതന്നെ മണ്ണൂര്‍ ജാതവന്‍ കോട്ടയില്‍ നിന്ന് ജാതവന്റെ തിടമ്പ് എഴുന്നെള്ളിപ്പ് തുടങ്ങും. ജാതവന്‍ വീടുകള്‍ തോറും കയറിയിറങ്ങും. അരിയും നെല്ലും പണവും നല്‍കിയാണ് ജാതവനെ സ്വീകരിക്കുക. പെരുവണ്ണാന്‍ സമുദായത്തില്‍പെടുന്നവരാണ് ഉത്സവത്തിന്റെ കാര്യദര്‍ശികളും നടത്തിപ്പുകാരും.

കടലുണ്ടിക്കാര്‍ക്ക് വാവുത്സവം ഏറെ പ്രിയങ്കരമാണ്. ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേരുന്ന സന്ദര്‍ഭമാണിത്. കാരകളി, പകിടകളിതല്ല് എന്നിവ ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറും. ബലൂണ്‍, കളിക്കോപ്പുകള്‍ എന്നിവയുമായി കച്ചവടക്കാര്‍ കടലുണ്ടിയില്‍ തമ്പടിക്കുന്ന സമയം കൂടിയാണിത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img