Friday, June 20, 2025

ഒമിക്രോണ്‍: അതീവ ജാഗ്രതയില്‍ ലോകം

Must Read

സി. വി. ശ്രീജിത്ത്


തിരുവനന്തപുരം: ലോകത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് വകഭേദം ഒമിക്രോണ്‍ വ്യാപിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ അതിതീവ്ര വ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദം ബോട്‌സ്വാന, ഹോങ്കോങ്, ഇസ്രായേല്‍, ബെല്‍ജിയം, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലും സ്ഥിരീകരിച്ചു. രോഗവ്യാപനം കൂടുതല്‍ രാജ്യങ്ങളെ ബാധിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന കടുത്ത മുന്നറിയിപ്പ് നല്‍കി. നിരീക്ഷണവും ജാഗ്രതയും മുന്‍കരുതലും ശക്തമാക്കണമെന്ന് തെക്കു കിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന പ്രത്യേക മുന്നറിയിപ്പ് നല്‍കി. ദക്ഷിണാഫ്രിക്കയില്‍ മാത്രം ഇതിനോടകം 100 ലേറെ പേര്‍ക്ക് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജര്‍മ്മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളിലും കൂടുതല്‍ പേരില്‍ പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്ക ഉള്‍പ്പെടെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഈ രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിച്ചു. ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, സിംഗപ്പൂര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി. ഇറ്റലി, സിംഗപ്പൂര്‍, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങള്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. ഇന്ത്യ ഔദ്യോഗികമായി യാത്രാ നിരോധനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിനുള്ള സാദ്ധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അതിനിടെ, പുതിയ വകഭേദത്തെ പ്രതിരോധിക്കാനുള്ള മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗം തീരുമാനിച്ചു. നിലവില്‍ രാജ്യത്ത് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ജാഗ്രത കൈവിടാതെയുള്ള പ്രവര്‍ത്തനങ്ങള്‍ വേണമെന്ന നിര്‍ദേശമാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്.  ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നു വരുന്ന യാത്രികരെ  വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ബന്ധിത നീരീക്ഷണിത്തിലാക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.  നേരത്തെ തന്നെ കര്‍ശന നിയന്ത്രണങ്ങളുണ്ടായിരുന്ന ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാവേ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുറമെ ഇസ്രായേല്‍ സിംഗപുര്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള യാത്രാവിലക്ക് പിന്‍വലിക്കാനുള്ള തീരുമാനം പുന:പരിശോധിക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനയാത്രാ നിയന്ത്രണം ഡിസംബര്‍ 15 മുതല്‍ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img