Thursday, June 19, 2025

ഐ എന്‍ എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചു:അഭിമാന നിമിഷം

Must Read

രാജ്യത്തിന്റെ യശസ്സുയര്‍ത്തിയെന്ന് പ്രധാനമന്ത്രി

പ്രത്യേക ലേഖകന്‍

കൊച്ചി: രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി കൊച്ചി കപ്പല്‍ശാല നിര്‍മ്മിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ ‘വിക്രാന്ത്’ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചതിന് ശേഷം കമ്മിഷനിങ്ങിന് മുന്‍പായി നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി പ്രകാശനം ചെയ്തു. കൊളോണിയല്‍ മുദ്രകള്‍ പൂര്‍ണമായി നീക്കിയ പതാകയാണ് പ്രകാശനം ചെയ്തത്. വിക്രാന്ത് സമര്‍പ്പണത്തിലൂടെ രാജ്യം പുതിയൊരു സൂര്യോദയത്തിന് സാക്ഷിയാകുകയാണെന്ന് ചടങ്ങ് അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ശക്തമായ ഭാരതത്തിന്റെ ശക്തമായ ചിത്രമാണിത്. രാജ്യത്തിന്റെ പ്രതിബദ്ധതയുടെ പ്രതീകം.

അമൃത് മഹോത്സവത്തിലെ അമൃത് ആണ് ഐ.എന്‍.എസ് വിക്രാന്ത്. ആത്മ നിര്‍ഭര്‍ ഭാരതത്തിന്റെ ഉദാത്ത മാതൃക. കൊച്ചി കപ്പല്‍നിര്‍മ്മാണശാലയിലെ ഉദ്യോഗസ്ഥര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും അഭിനന്ദനം. 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ശേഷിയുടെയും പരിശ്രമത്തിന്റെയും ഉദാഹരണമാണ് ഐ.എന്‍.എസ് വിക്രാന്ത്.

കൊച്ചിയുടെ തീരത്ത് ഇന്ന് എല്ലാ ഇന്ത്യക്കാരും പുതിയ സൂര്യോദയം കാണുകയാണ്. ചക്രവാളത്തില്‍ ഇന്ത്യയുടെ ശക്തി ഉദിച്ചുവരുന്നതാണ് ഐ.എന്‍.എസ് വിക്രാന്ത്. വിപുലവും അസാമാന്യവും സവിശേഷവും വ്യതിരിക്തവുമാണ് ഐ.എന്‍.എസ് വിക്രാന്ത്. ഇത് വെറുമൊരു യുദ്ധക്കപ്പലല്ല, കഠിനാദ്ധ്വാനത്തിന്റെയും കഴിവിന്റെയും ഉദാഹരണമാണ്. 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ സ്വാധീനവും സമര്‍പ്പണവുമാണെന്നും മോദി പറഞ്ഞു.ലോകത്ത് തദ്ദേശീയമായി വിമാന വാഹിനികള്‍ നിര്‍മ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ന് ഇന്ത്യയും ഇടംപിടിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സാമര്‍ത്ഥ്യത്തിന്റെ തെളിവാണിത്. ഐ.എന്‍.എസ് വിക്രാന്തിന്റെ ഓരോ ഭാഗവും നമ്മുടെ നേട്ടമാണ്. നമ്മുടെ വികസനത്തിന്റെ യാത്രയാണ്. നിര്‍മ്മാണത്തിനുള്ള നിപുണതയും വിഭവങ്ങളും തദ്ദേശീയമാണ്. ഉരുക്കുവരെ തദ്ദേശീയമായി നിര്‍മ്മിച്ചതാണെന്നും മോദി ചൂണ്ടിക്കാട്ടി.

ഐ എന്‍ എസ് വിക്രാന്ത് സ്വയം പര്യാപ്തതുടെ പ്രതീകമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. വിക്രാന്ത് രാജ്യത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിക്രാന്ത് അഭിമാന നേട്ടമാണെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ പറഞ്ഞു.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍ നിര്‍മ്മിച്ച ഐ.എന്‍.എസ് വിക്രാന്തിന് 45,000 ടണ്‍ ഭാരമുണ്ട്. 20,000 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. 262 മീറ്റര്‍ നീളവും 62 വീറ്റര്‍ വീതിയുമുണ്ട്. മിഗ് യുദ്ധ വിമാനങ്ങളും ഹെലികോപ്ടറുകളും വഹിക്കാന്‍ ശ്രിഷയുണ്ട്. 1600 ജീവനക്കാരാണ് കപ്പലിലുള്ളത്. ബോര്‍ഡില്‍ 30 പേരും. 16 കിടക്കകളുള്ള ആശുപത്രി, 250 ഇന്ധന ടാങ്കുകള്‍, 24000 കമ്ബാര്‍ട്ട്‌മെന്റുകള്‍, മണിക്കൂറില്‍ 3000 ചപ്പാത്തികള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള കിച്ചണും ഉള്‍പ്പെടുന്നതാണിത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img