Sunday, June 22, 2025

ഐ.എന്‍.എല്‍ പുതിയ സംസ്ഥാന കമ്മിറ്റി  മാര്‍ച്ച് 31നകമെന്ന് അഡ്‌ഹോക്ക് കമ്മിറ്റി; ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്തവര്‍ക്ക് പാര്‍ട്ടിയില്‍ തുടരാനാവില്ല

Must Read

കോഴിക്കോട്: ഐ.എന്‍.എല്‍  പുതിയ സംസ്ഥാന കമ്മിറ്റി മാര്‍ച്ച് 31നകം നിലവില്‍വരുമെന്ന് അഡ്‌ഹോക് കമ്മിറ്റിയുടെ ആദ്യയോഗത്തിനുശേഷം ചെയര്‍മാന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലും കണ്‍വീനര്‍ ബി. ഹംസഹാജിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവിലെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ച പ്രകാരം ഫെബ്രുവരി 28ന് മുമ്പായി മെംബര്‍ഷിപ്പ് വിതരണം പൂര്‍ത്തിയാക്കും. മാര്‍ച്ച് ഏഴിന് മുമ്പ് പഞ്ചായത്ത്, കോര്‍പ്പറേഷന്‍ തല കമ്മിറ്റിയും 15നകം നിയോജക മണ്ഡലം കമ്മിറ്റിയും 20ന് മുമ്പായി ജില്ല കമ്മിറ്റികളും നിലവില്‍ വരും. 
ഗുരുതര അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പുറത്താക്കിയവരെ സംബന്ധിച്ച കാര്യങ്ങള്‍ അഡ്‌ഹോക് കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടി അംഗീകരിക്കില്ലെന്ന മുന്‍ പ്രസിഡന്റ് പ്രഫ. അബ്ദുല്‍ വഹാബിന്റെ നടപടി ചൂണ്ടിക്കാട്ടിയപ്പോള്‍ അഡ്‌ഹോക് കമ്മിറ്റി അംഗമായ അദ്ദേഹം യോഗത്തില്‍ പങ്കെടുക്കുകയോ അവധി അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്തവര്‍ക്ക് പാര്‍ട്ടിയില്‍ തുടരാനാവില്ലെന്നുമായിരുന്നു മറുപടി. അദ്ദേഹത്തിന്റെ അച്ചടക്ക ലംഘനങ്ങള്‍ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ഏതെങ്കിലുമൊരു വ്യക്തി മറുഭാഗത്ത് നില്‍ക്കുന്നത്‌കൊണ്ട് അതൊരു പാര്‍ട്ടിയാണെന്ന് പറയാനാവില്ല.
എറണാകുളത്തെ സംഭവങ്ങളെ തുര്‍ന്നുള്ള ഒത്തുതീര്‍പ്പ് ധാരണ മെംമ്പര്‍ഷിപ്പ് ഒരുമാസം നീട്ടിവെക്കണമെന്നായിരുന്നു. പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി വിളിച്ചുകൂട്ടാന്‍ മൂന്നുതവണ കത്തുനല്‍കിയിട്ടും പ്രസിഡന്റ് കൂട്ടാക്കിയില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. തുടര്‍ന്നാണ് കേന്ദ്ര നേതൃത്വം ഇടപെട്ട് നടപടി സ്വീകരിച്ചത്. വഹാബിന് തെറ്റുതിരുത്തി പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ ഇനിയും അവസരമുണ്ട്. പാര്‍ട്ടി നിശ്ചയിക്കാത്ത പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തത് പാര്‍ട്ടി നിരീക്ഷിച്ചിട്ടുണ്ട്.  സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിനെതിരെ കോടതിയില്‍ പോകുന്നുമെന്ന വഹാബിന്റെ  പ്രസ്താവന ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അത് അദ്ദേഹത്തിന്റെ അവകാശമാണെന്നായിരുന്നു  മന്ത്രിയുടെ മറുപടി. മന്ത്രിയുടെ സ്റ്റഫിലേക്ക് മുന്‍പ്രസിഡന്റ് തന്ന പട്ടികയില്‍ നിന്നുള്ളവരെ നിയോഗിക്കാഞ്ഞത് മതിയായ യോഗ്യതയില്ലാത്തതിനാലണ്. കൂടുതല്‍പേരെയും ഡെപ്യൂട്ടേഷനിലാണ് നിയമിച്ചത്. പാര്‍ട്ടിക്കനുവദിച്ച ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ ഉടന്‍ നിയമനം നടക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കാസിം ഇരിക്കൂര്‍, എം.എം. മാഹിന്‍, കെ.എസ്. ഫക്രുദീന്‍, ഡോ. എ. അമീന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img