Saturday, June 21, 2025

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ നഷ്ടപരിഹാരം കൈമാറാന്‍ പോര്‍ട്ടല്‍ -ജില്ല കളക്ടര്‍

Must Read

കാസര്‍കോട്:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരം കൈമാറാന്‍ ജില്ലാ ഭരണകൂടം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടന്‍ തയ്യാറാക്കുമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു.കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് രൂപപ്പെടുത്തിയ പോര്‍ട്ടലിന്റെ മാതൃകയില്‍ ആവശ്യമായ മാറ്റം വരുത്തിയാണ് പോര്‍ട്ടല്‍ ആരംഭിക്കുക.. പോര്‍ട്ടല്‍ പ്രവര്‍ത്തന ക്ഷമമാവുന്നതോടെ നഷ്ടപരിഹാരത്തിന് അര്‍ഹരായവര്‍ അപേക്ഷയുമായി കളക്ടറേറ്റിലേക്ക് വരേണ്ട സാഹചര്യം ഒഴിവാകും. പോര്‍ട്ടല്‍ തയ്യാറായാലുടന്‍ വിവരം അറിയിക്കും. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തന ക്ഷമമാകും.. അടുത്തുള്ള അക്ഷയ സെന്റര്‍, അല്ലെങ്കില്‍ വില്ലേജ് ഓഫീസ് മുഖേന ഈ പോര്‍ട്ടലിലൂടെ അപേക്ഷിച്ചാല്‍ മതിയാവും.

എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരത്തിന് ജില്ലയില്‍ 733 പേര്‍ അര്‍ഹരാണെന്ന് ഇതുവരെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. സഹായധനത്തിന് അര്‍ഹരായവരെ കണ്ടെത്താനുള്ള പരിശോധന അടുത്ത മൂന്നാഴ്ച്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട എട്ട് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ഇതിനകം നഷ്ടപരിഹാരം അനുവദിച്ചു നല്‍കി. കെ ജി ബൈജു, അശോക് കുമാര്‍, മധുസൂദനന്‍, പി ജെ തോമസ്, ശാന്ത, ശാന്ത കൃഷ്ണന്‍, സജി, എം.വി രവീന്ദ്രന്‍ എന്നിവര്‍ക്കാണ് ധനസഹായം വിതരണം ചെയ്തത്. ഇതോടൊപ്പം കെ ജി ബൈജുവിന് പ്രതിമാസം 2200 രൂപ പെന്‍ഷനായും ആശ്വാസ കിരണം പദ്ധതിയിലൂടെ 700 രൂപയും ലഭ്യമാവുന്നു. 50,000 രൂപ ബാങ്ക് വായ്പ എഴുതി തള്ളുകയും ചെയ്തു. മധുസൂദനന് പ്രതിമാസം 1200 രൂപ പെന്‍ഷനായും 4280 രൂപ സൗജന്യ ചികിത്സയ്ക്കും ലഭിക്കുന്നു. 1,90,700 രൂപയുടെ ബാങ്ക് വായ്പയാണ് എഴുതി തള്ളിയത്. സജിക്ക് പ്രതിമാസ പെന്‍ഷന്‍ 1200 രൂപയാണ്.ശാന്തയ്ക്ക് 1200 രൂപ പെന്‍ഷന്‍ കൂടാതെ 14000 രൂപ ബാങ്ക് വായ്പ എഴുതി തള്ളി. ശാന്ത കൃഷ്ണന് പ്രതിമാസ പെന്‍ഷന്‍ ഇനത്തില്‍ 1200 രൂപ, 8000 രൂപ ബാങ്ക് ലോണ്‍ എഴുതി തള്ളല്‍ എന്നീ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. രവീന്ദ്രന് പ്രതിമാസ പെന്‍ഷന്‍ ഇനത്തില്‍ 1200 രൂപയും, സൗജന്യ ചികിത്സയ്ക്ക് 57819 രൂപയും, 61444 രൂപ ബാങ്ക് ലോണ്‍ എഴുതി തള്ളുകയും ചെയ്തു. പി ജെ തോമസിന് പ്രതിമാസ പെന്‍ഷന്‍ ഇനത്തില്‍ 2200 രൂപയും, 39389 രൂപയുടെ ബാങ്ക് ലോണ്‍ എഴുതി തള്ളുകയും ചെയ്തു. അശോക് കുമാറിന് പെന്‍ഷന്‍ ഇനത്തില്‍ 1200 രൂപയും, സൗജന്യ ചികിത്സയ്ക്ക് 15373 രൂപയും, 1,07,500 രൂപയുടെ ബാങ്ക് ലോണ്‍ എഴുതി തള്ളുകയും ചെയ്തുവെന്ന് എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ ഇന്‍ ചാര്‍ജ്ജ് സിറോഷ് പി ജോണ്‍ അറിയിച്ചു.

സുപ്രീം കോടതി വിധിയെത്തുടര്‍ന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുന്നത്.200 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്.എന്നാല്‍ ട്രഷറി നിയന്ത്രണം കാരണം ഒറ്റത്തവണ 25ലക്ഷം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ കഴിയാത്തത് നഷ്ടപരിഹാരം വിതരണം വൈകാന്‍ ഇടയാക്കുന്നതായി ആക്ഷേപമുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img