വട്ടവടക്ക് വരൂ, കാട്ടരുവിയിൽ നീരാടാം ; മൺ വീടുകളിൽ രാപാർക്കാം
ഏബിൾ. സി. അലക്സ്
മൂന്നാർ : നീരരുവിയിൽ കുളിച്ച് മൺ വീടുകളിൽ അന്തിയുറങ്ങണോ എങ്കിൽ വട്ടവടക്ക് വരൂ. ശീതകാല പച്ചക്കറിക്ക് കീർത്തി കേട്ട വട്ടവടയിലാണ് ചിലന്തിയാർ വെള്ള ചാട്ടവും, മഡ് ഹൗസും ഉള്ളത്.മൂന്നാർ സന്ദർശിക്കാ നെത്തുന്ന സഞ്ചാരികൾക്ക് ഇത്തവണ വ്യത്യസ്ത നിറഞ്ഞ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വട്ട വടയിലെ നീരരുവിയിൽ കുളിച്ച് മൺ വീടുകളിൽ താമസിക്കാം. ശീതകാല പച്ചക്കറി കൃഷിയുടെ നാടാണ് വട്ടവട. തമിഴ്നാടിന്റെ ചൂടും മൂന്നാറിന്റെ തണുപ്പും കൂടിചേരുന്ന മഴ നിഴൽ പ്രദേശമെന്ന പേരിലാണ് വട്ടവട അറിയപ്പെടുന്നത് തന്നെ.
മണ്ണു കൊണ്ടുള്ള വീടുകളിൽ താമസിക്കുന്നതിനുള്ള ഒട്ടേറെ സൗകര്യങ്ങളാണ് ഇവിടെ ഒരു ക്കിയിട്ടുള്ളത്. കോവിലൂർ, കൊട്ടാക്കമ്പൂർ, വട്ടവട, ചിലന്തിയാർ എന്നിവടങ്ങളിലാണ് മഡ് ഹൗ സുകൾ ഏറെയുള്ളത്.

കാട്ടു കമ്പുകളും ചെളിമണ്ണും കൊണ്ട് നിർമിച്ച വീടുകളുടെ മുകൾ ഭാഗം പുല്ലുകൾ കൊണ്ടാണു മേഞ്ഞിരിക്കുന്നത്. തറ മണ്ണുപയോഗിച്ചു മെഴുകിയതാണ്. മഡ് ഹൗസുകളിൽ താമസിക്കുന്ന സഞ്ചാരികൾക്ക് വട്ടവടയിൽ നിന്ന് ആറര കിലോമീറ്റർ അകലെയുള്ള അധികമാരും അറിയപ്പെടാത്ത ചിലന്തിയാർ വെള്ളച്ചാട്ടം അഥവാ നീരരുവിയിലെത്തിച്ചരാം. ഇരുവശങ്ങളിലും കാടുകയറി കിടക്കുന്ന ഇവിടെ കൊച്ചു കു ട്ടികൾക്ക് വരെ സുരക്ഷിതമായി കുളിക്കാമെന്നുള്ളതാണു പ്രത്യേകത.
മൂന്നാറിൽ നിന്നു 42 കിലോമീ റ്റർ വാഹനത്തിൽ വട്ടവട കോവിലൂരിലെത്തണം. ഇവിടെ നിന്നു സമീപ പ്രദേശങ്ങളായ ചിലന്തിയാർ, വട്ടവട, കൊട്ടാക്കമ്പൂർ, പഴ ത്തോട്ടം എന്നിവടങ്ങളിലെത്തി മഡ് ഹൗസുകൾ തിരഞ്ഞെടുക്കാം.
1000 മുതൽ 2000 രൂപ വരെ യാണ് ദിവസവാടക.
കോവിലൂരിൽ നിന്ന് 5 കി ലോമീറ്റർ വാഹനത്തിൽ സഞ്ച രിച്ച് ചിലന്തിയാർ ടൗണിലെത്തി
അവിടെ നിന്നു 300 മീറ്റർ നടന്നു വെള്ളച്ചാട്ടത്തിലെത്താം.