Thursday, June 19, 2025

അസം: ദീന രോദനങ്ങള്‍ അവസാനിക്കുന്നില്ല

Must Read

അബ്ദുസ്സലാം മോങ്ങം

ധോല്‍പൂരിലെ അവസാന ദിവസം, നല്ല  മനസമാധാനം തരുമെന്നാണ് പ്രഭാതത്തില്‍ വിചാരിച്ചത്. കാരണം ആയിരത്തോളം വീടുകളില്‍ ഒരു മാസമെങ്കിലും തീ പുകയുമല്ലോ. വരാന്‍ പോകുന്ന ഡിസംബറിലെ തണുപ്പില്‍ വീടില്ലെങ്കിലും ഉള്ളസ്ഥലത്തു പുതപ്പിനുള്ളില്‍ അവര്‍ക്കു ചുരുണ്ട് കൂടാമല്ലോ. ഇതൊക്കെയായിരുന്നു സമാധാനം പ്രതീക്ഷിച്ചതിന്റെ കാരണങ്ങള്‍. അതിനിടയിലാണ് ഹംസക്കോയ ചില കൂരകളിലേക്കു ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത്.

ഉപ്പിട്ട ചായ കുടിച്ച്, ഇ. ടി. ബഷീര്‍ സാഹിബിനെയും ഹുദവിയെയും ചായമക്കാനിയിലെ ബെഞ്ചിലിരുത്തി ഞങ്ങള്‍ ചില കുടിലുകളിലേക്കു കയറിച്ചെന്നു. വഴിയുടെ ഇടതു ഭാഗത്ത് ഒരു തോട് ഒഴുകികൊണ്ടിരിക്കുന്നു. നിഷ്‌കളങ്കരായ കുരുന്നുകള്‍ ആ വെള്ളത്തില്‍ കുളിച്ചും കളിച്ചും ഉല്ലസിക്കുന്നു. ഓരോ കൂരക്കു മുമ്പിലും മഞ്ഞ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച കക്കൂസുകള്‍.
  കൂരകളില്‍ നിന്ന് ദീന രോദനം കേള്‍ക്കാം. ഒഴിപ്പിക്കല്‍ ഓപ്‌റേഷനിലെ ഓട്ടത്തിനിടയില്‍ പരുക്ക് പറ്റിയവരുടെ കരച്ചില്‍. ചെറുത്തു നിന്നപ്പോള്‍ വെടിയുണ്ട ഏറ്റു വാങ്ങിയവര്‍. ആ മുറിവ് ബാന്‍ഡേജ് ചെയ്യാന്‍ പോലും നിര്‍വ്വാഹമില്ലാത്തവര്‍!
  മൂത്രമൊഴിക്കാന്‍ സമദ്ക്കയുടെ കൂടെ മറച്ചു കെട്ടിയ ഒരു സ്ഥലത്തു നിന്നപ്പോള്‍ കേട്ട കരച്ചില്‍ അസഹനീയമായിരുന്നു. കരച്ചില്‍ ഉയര്‍ന്ന കുടിലില്‍ ചെന്നപ്പോളുണ്ട് ഒരു മധ്യ വയസ്‌കന്‍ പായയില്‍ ചുരുണ്ട് കൂടിക്കിടക്കുന്നു. കാഴ്ച പോയി വയറ് വീര്‍ത്തു വേദന കൊണ്ട് പുളയുകയാണ്. മനുഷ്യത്വമുള്ള ഒരു ഡോക്ടറെ കിട്ടിയെങ്കില്‍.

വെടി കൊണ്ട് മരിച്ച ഒരു സഹോദരന്റ പിഞ്ചു മക്കള്‍. ഉപ്പ എവിടെയെന്ന് അതിലെ കുഞ്ഞുമോന്‍ എല്ലാ ദിവസവും കാലത്തു ഉണര്‍ന്ന പാടെ ചോദിക്കുന്നു. അവനെ മാറോടണച്ചു ചേര്‍ത്തു പിടിച്ചപ്പോള്‍ അവനു പിന്നീട് പിരിയാന്‍ ഇഷ്ടമുണ്ടായിരുന്നില്ല.

കൂട്ടത്തില്‍ ഒരു വിധവ! അവരുടെ ശബ്ദം ഇപ്പോഴും കാതുകളില്‍ വന്നലക്കുന്നു. അസം എഞ്ചിനിയറിങ്  കോളജിലെ അസിസ്റ്റന്റ്  പ്രൊഫ: റാഫി പത്തനാപുരം പകര്‍ത്തിയ ചില ചിത്രങ്ങള്‍ മുഖത്തു നോക്കി ചോദിക്കുന്നു: നിനക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന്.

ഇപ്പോള്‍ റൈഡേഴ്സ് യുഗമാണ്. പണം ഉള്ളവരും ഇല്ലാത്തവരും ഒരു പോലെ. ദയവുണ്ടായി നിങ്ങള്‍ സ്റ്റിയറിങ് ഒന്ന് തിരിക്കുമോ ഈ ഭാഗത്തേക്ക്. ആവലാതികളുടെ കെട്ടഴിക്കുന്നവര്‍ക്ക് , ജീവിതം മടുത്തവര്‍ക്ക് ആശ്വാസം കിട്ടും ഇവരെ കണ്ടാല്‍. നിങ്ങളുടെയൊരു തലോടല്‍, സാന്ത്വന വാക്ക് വല്ലാത്ത ആശ്വാസമാണ് ഇവര്‍ക്കു നല്‍കുക. ദൈവത്തിനു ഏറ്റവും ഇഷ്ടപ്പെട്ട പ്രവര്‍ത്തനം ഒരു സത്യ വിശ്വാസിയെ സന്തോഷിപ്പിക്കലാണ്. അവന്റെ ഒരു പ്രയാസമെങ്കിലും നീക്കികൊടുക്കലാണ്. ഒരു ഭയത്തില്‍ നിന്നെങ്കിലും അവനു നിര്‍ഭയത്വം നല്‍കലാണ് . അവന്റെ കടം വീട്ടിക്കൊടുക്കലാണ് ‘
ഉണ്ടോ ആരെങ്കിലും ഈ ദൗത്യം ഏറ്റെടുക്കാന്‍?

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img