Thursday, June 19, 2025

അല്‍ സവാഹിരിയുടെ വധം: ചോദ്യങ്ങള്‍ ബാക്കി

Must Read

വിദേശകാര്യ ലേഖകന്‍

അല്‍ ക്വയ്്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിയെ അമേരിക്ക ഡോണ്‍ മിസൈല്‍ ആക്രമണത്തിലൂടെ വധിച്ചതായ വിവരം സ്ഥിരീകരിക്കപ്പെട്ടുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ പല വിധത്തിലുള്ള അഭ്യൂഹങ്ങളും ചോദ്യങ്ങളും ഉയരുകയാണ്. അമേരിക്കയിലെ ലോകവ്യാപാരകേന്ദ്രത്തിനുനേരെ 2001 സെപ്റ്റംബര്‍ 11ന് നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന നിലയിലാണ് സാഹിരിയെ കാണുന്നത്. അന്ന് ബിന്‍ലാദന്റെ വലംകൈയായി പ്രവര്‍ത്തിച്ച ആളായിരുന്നു ഇദ്ദേഹം. അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ അല്‍ഹിരി വധിക്കപ്പെടുന്നതിന്റെ പിന്നില്‍ അമേരിക്കയുടെ കൃത്യമായ കണക്കുകൂട്ടലുകളും നീക്കങ്ങളും ഉണ്ടായിരുന്നു എന്ന് വ്യക്തം. താലിബാന്‍ നേതാവ് ഒസാമ ബിന്‍ലാദന്റെ വധത്തിനുശേഷം അല്‍ക്വയ്ദക്ക് ഏല്‍ക്കുന്ന കനത്ത പ്രഹരമാണ് അല്‍ സവാഹിരിയുടെ വധം. ഇയാളുടെ തലക്ക് അമേരിക്ക 2.5 കോടി ഡോളര്‍ വിലിയിട്ടിരുന്നു എന്നതില്‍ നിന്നു തന്നെ അമേരിക്ക എത്രമാത്രം ഇയാളുടെ തിരോധാനം ആഗ്രഹിച്ചു എന്നതിന് തെളിവാണ്.

ഈജിപ്ത് സ്വദേശിയായ സവാഹിരി നേത്ര ശസ്ത്രക്രിയാ വിദഗ്ധന്‍ കൂടിയാണ്. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്്റോയില്‍ ഡോക്ടര്‍മാരും പണ്ഡിതന്മാരും ഉള്‍പ്പെട്ട കുടുംബത്തിലാണ് ജനനം. മധ്യപൂര്‍വദേശത്തെ പ്രധാനപ്പെട്ട സുന്നി ഇസ്്ലാമിക പഠനകേന്ദ്രമായ അല്‍ അസറിന്റെ മുഖ്യ ഇമാമായിരുന്നു ഇദ്ദേഹം. കെയ്്റോ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് മെഡിക്കല്‍ ബിരുദം നേടിയത്. പിതാവ് മുഹമ്മദ് ഇതേ യൂണിവേഴ്സിറ്റിയില്‍ പ്രഫസറായിരുന്നു. 1978ല്‍ സര്‍്ജ്ജറിയില്‍ ബിരുദാനന്തര ബിരുദം നേടിയ സവാഹിരി ഒരു ക്ലിനിക്കും തുടങ്ങിയിരുന്നു. ഈജിപ്ത് പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ വധവുമായി ബന്ധപ്പെട്ട്് 1981ല്‍ അറസ്റ്റിലായി.
കൊലക്കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെങ്കിലും ആയുധം കൈവശം വെച്ച കേസില്‍ സവാഹിരിക്ക് മൂന്നു വര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു. ജയിലില്‍ നിന്ന് പുറത്തുവന്നപ്പോള്‍ തീവ്രനിലപാടുകളിലേക്ക് മാറി. അഫ്ഗാനിസ്ഥാനില്‍ റഷ്യന്‍ അധിനിവേശം ഉണ്ടായപ്പോള്‍ പോരാളികളെ ശുശ്രൂഷിക്കാന്‍ സവാഹിരി മുന്നിലുണ്ടായിരുന്നു. ഇസ്്്്ലാമിക സ്റ്റേറ്റ് സ്ഥാപിക്കാന്‍ പല രാജ്യങങളിലും കറങ്ങി. ഇറാനിലും ഇറാഖിലും സന്ദര്‍ശിച്ചു. വ്യാജ പാസ്പോര്‍ട്ടിലായിരുന്നു പലപ്പോഴും യാത്ര. കുറച്ചുകാലം റഷ്യയുടെ പിടിയിലുമായി. അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് സന്ദര്‍ശന വേളയിലാണ് ഒസാമ ബിന്‍ലാദനുമായി ബന്ധപ്പെടുന്നത്. അങ്ങനെ അല്‍ക്വയ്ദിയുടെ തലപ്പത്തേക്ക് എത്തി.

സവാഹിരിക്ക് താലിബാന്റെ സഹായം ലഭിച്ചുവെന്നാണ് അമേരിക്ക പറയുന്നത്. അത്തരം പരാതി ഉയരുന്നത് സ്വാഭാവികമാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം 2021 ആഗസ്റ്റിലാണ് പൂര്‍ത്തിയാകുന്നത്. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂള്‍ ആണ്് തങ്ങളുടെ തന്ത്രപ്രധാന കേന്ദ്രമായി അമേരിക്ക കണ്ടിരുന്നത്. അതിനുശേഷം ഒരു വര്‍ഷക്കാലം സവാഹിരി കാബൂളില്‍ ഒളിച്ചുതാമസിച്ചിട്ടും കണ്ടെത്താന്‍ വൈകിയത് എന്ന ചോദ്യം ഉത്ഭവിക്കുകയാണ്.
സവാഹിരിയുടെ നീക്കങ്ങള്‍ അറിയാനും അദ്ദേഹത്തെ വധിക്കാനും പാകിസ്ഥാന്റെ സഹായം അമേരിക്കക്ക് ലഭിച്ചുവെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ആകെ പാപ്പരായ പാകിസ്ഥാന് അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് അടിയന്തര സഹായം കിട്ടേണ്ടതുണ്ട്. അമേരിക്കയെ പ്രീണിപ്പിച്ചാല്‍ മാത്രമെ ഇത് സാധ്യമാവുകയുള്ളു. ഈ സഹായം നേടിയെടുക്കാന്‍ സവാഹിരിയുടെ നീക്കങ്ങള്‍ പാകിസ്ഥാന്‍ ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം. അമേരിക്കയുമായുള്ള ചര്‍ച്ചക്ക് പാക് സൈനികത്തലവന്‍ ജാവേദ് ബജ്വ ബന്ധപ്പെട്ടിരുന്നു. പാകിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ.ഐയുടെ മേധാവി നദീം അഞ്്ജുമും അമേരിക്ക സന്ദര്‍ശിക്കുകയുണ്ടായി. ഈ രണ്ടു സംഭവങ്ങളും സവാഹിരി വധത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്.
അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈനിക പിന്മാറ്റം നടത്തുമ്പോള്‍ താലിബാനുമായി ചില ഉടമ്പടികള്‍ ഉണ്ടാക്കിയിരുന്നു. താലിബാനുമായുണ്ടാക്കിയ കരാറില്‍ അല്‍ക്വയ്ദ പോലുള്ള സംഘടനകള്‍ക്ക് സഹായം നല്‍കരുതെന്നായിരുന്നു അമേരിക്കയുടെ ആവശ്യം. അല്‍ സവാഹിരിക്ക് അഭയം നല്‍കിയതുവഴി കരാര്‍ ലംഘനം നടത്തിയെന്നാണ് അമേരിക്കയുടെ പരാതി. ഇതോടെ അന്താരാഷ്ട്രരംഗത്തുനിന്നുള്ള സഹായങ്ങള്‍ അഫ്ഗാനിസ്ഥാന് നല്‍കരുതെന്ന് അമേരിക്ക ആവശ്യപ്പെടുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ അംഗീകാരത്തിന് ശ്രമിക്കുന്ന അഫ്ഗാനിസ്ഥാന് ഇത് തിരിച്ചടിയാണ്. ഏതായാലും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് വ്യക്തം. മറ്റു രാജ്യങ്ങളുടെ സഹായം ലഭിക്കാത്തതിനാല്‍ അഫ്ഗാനിസ്ഥാന്‍ സാമ്പത്തികമായും മറ്റും കടുത്ത പ്രതിസന്ധിയിലാണ്. അല്‍ സവാഹിരിക്ക് അഭയം നല്‍കിയതിന്റെ പേരില്‍ കൂടുതല്‍ കര്‍ശന നടപടികളിലേക്ക് അമേരിക്ക കടക്കുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകും.
അഫ്ഗാന്‍ സര്‍ക്കാറിന്റേതായി വിദേശരാജ്യങ്ങളിലും മറ്റുമുള്ള ഫണ്ടുകള്‍ അമേരിക്ക കൈക്കലാക്കിയിരിക്കുകയാണ്. ഈ തുക വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സാമ്പത്തിക സഹായം നല്‍കാനാണ് അമേരിക്ക ഉപയോഗപ്പെടുത്തുന്നത്.ഇതിനെ ചോദ്യം ചെയ്യാന്‍ പോലും അഫ്ഗാനിസ്ഥാന് സാധിക്കുന്നില്ല. സവാഹിരിയുടെ വധം അമേരിക്കക്കു നേരെ പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഭീകരസംഘടനയുടെ നേതാവിനെ വധിച്ചതിന്റെ പേരില്‍ സഈദി അറേബ്യ അമേരിക്കയെ അഭിനന്ദിച്ചതും ഈയവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img