Thursday, June 19, 2025

അമിതവേഗ അപകടം: ആറ് മാസത്തിനകം ഇനി ലൈസന്‍സ് പുതുക്കി നല്‍കില്ല മന്ത്രി

Must Read

കാസര്‍കോട്: ലഹരി ഉപയോഗിച്ചും അമിത വേഗത്തിലും അശ്രദ്ധയിലും വാഹനങ്ങള്‍ ഓടിച്ച് അപകടം വരുത്തുന്ന ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി അഡ്വ.ആന്റണി രാജു പറഞ്ഞു. ആറുമാസത്തിനകം ലൈസന്‍സ് പുതുക്കി നല്‍കുന്ന പതിവ് തുടരില്ല. ഇതിന് നിബന്ധന കര്‍ശനമാക്കി. എടപ്പാള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശീലന കേന്ദ്രത്തില്‍ മൂന്ന് ദിവസം പരിശീലനം നേടണം. മൂന്നു ദിവസം അപകട ചികിത്സ നടത്തുന്ന ടോമാ കെയര്‍ സംവിധാനമുള്ള ആശുപത്രികളില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തണം. ഇങ്ങനെ മനോഭാവത്തില്‍ മാറ്റം വരുത്തുകയും പരിശീലനം നേടുകയും ചെയ്ത ശേഷം മാത്രമേ ലൈസന്‍സ് പുനസ്ഥാപിക്കുകയുള്ളൂ.കാസര്‍കോട് ടൗണ്‍ഹാളില്‍ വെള്ളിയാഴ്ച മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനീയം പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സീതാംഗോളിയിലെ ബേള ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രം ഈ വര്‍ഷം ഡിസംബറില്‍ ഉദ്ഘാടനം ചെയ്യും.മഞ്ചേശ്വരം ജോയിന്റ് ആര്‍ടിഒ ഓഫീസ് അനുവദിക്കുന്നതിന് ധനകാര്യ വകുപ്പില്‍ നിന്ന് അനുമതി ലഭിച്ചാല്‍ പ്രഥമ പരിഗണന നല്‍കും. ജില്ലയില്‍ വാഹനാപകടങ്ങള്‍ കൂടുതലായി സംഭവിക്കുന്നത് ദേശീയപാത 66 ലും കാഞ്ഞങ്ങാട്- കാസര്‍കോട് കെ.എസ്.ടി.പി റോഡിലുമാണ് . 70 കിലോമീറ്റര്‍ പരിധിയില്‍ ആണ് കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത് . ഇത് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന റോഡ് ഗതാഗത സുരക്ഷ അതോറിറ്റിയുടെ നവംബര്‍ രണ്ടിന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും.

ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്ന പ്രവാസി മലയാളികള്‍ക്ക് കേരളത്തില്‍ എത്തിയാല്‍ ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാരുമായി സംസ്ഥാനം ചര്‍ച്ച നടത്തും. എന്‍ ഐ സി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയത്തില്‍ പരിവാഹന്‍ ഉദ്യോഗസ്ഥരു മായി ചര്‍ച്ച നടത്തി പ്രത്യേക പരിഗണന നല്‍കുന്നതിന് നടപടി സ്വീകരിക്കും. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ യാത്രാ വിവരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാല്‍ പ്രത്യേക സ്ലോട്ട് അനുവദിക്കുന്നതിന് അഭ്യര്‍ത്ഥിക്കുമെന്നും മന്ത്രി പറഞ്ഞു.

ആര്‍ടി ഒ ചെക്ക്‌പോസ്റ്റുകള്‍ വഴി നികുതി അടക്കുന്നതിനും സ്‌പെഷ്യല്‍ പെര്‍മിറ്റ് ലഭിക്കുന്നതിനും പെര്‍മിറ്റ് പുതുക്കുന്നതിനും അപേക്ഷ സ്വീകരിച്ച് നടപടി സ്വീകരിക്കുന്നതിന് സംവിധാനമൊരുക്കും.4.7 ലക്ഷം വാഹനങ്ങളാണ് കാസര്‍കോട് ജില്ലയിലുള്ളത്. ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരാഴ്ചയായി നടത്തിവരുന്ന കര്‍ശന പരിശോധന ശക്തമായി തുടരും.
ഒരാഴ്ചക്കകം 4723 കേസുകളെടുത്തു. 81.8 ലക്ഷം രൂപ പിഴയായി ഈ ടാക്കി. എട്ട് വാഹനങ്ങളുടെ ആര്‍സി യും 126 ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കി. 298 വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കിയതായി മന്ത്രി അറിയിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img